Friday, November 13, 2009

അനോണി വിമർശനം

veruthe achayanmarude peru kalayanayittu ororuthar blogum aayi irangum...kottayathinte mothakkachavadam edukkunnathinu munp
berli ,suneesh,makri poleyulla achayanmaarude blog onnu poyi vaayikku....


വിമർശനപ്പൂക്കളെറിഞ്ഞ ഈ അനോണി സുഹൃത്തിന് നന്ദി.
വിമർശനങ്ങൾ ഒരാളെ വളർത്താൻ സഹായിക്കുന്ന ഒന്നാണ്
വിമർശനങ്ങൾ എന്നെയും സഹായിക്കും
വിമർശനങ്ങൾ എന്നെ വഴിനടത്തും
വിമർശനം പക്ഷെ വ്യക്തമായിപ്പറയുക
വിമർശിക്കുന്നവർ സ്വന്തം പേര് ഉപയോഗിക്കുക
വിമർശനം തിരുത്തൽ രേഖയാക്കുക.

അയാളുടെ ബ്ലോഗിൽ കയറി തെറി വിളിക്കാനല്ല
അദ്ദേഹത്തെക്കണ്ട് പഠിക്കാനാണ്
ഞാൻ ഈ കമന്റ് ഈ സൈറ്റിന്റെ ഒരു വശത്ത് സൂക്ഷിക്കാൻ
അനുവാദം തരണമെന്ന് അപേക്ഷിക്കുന്നു. അങ്ങനെ സൂക്ഷിക്കുകയും ചെയ്യുന്നു.

പിന്നെ ഈ സുഹൃത്ത് പറഞ്ഞത്പോലെയുള്ള ബ്ലോഗുകൾ ഞാൻ വായിക്കാറുണ്ട്. പക്ഷെ അത്തരം വമ്പൻ സ്റ്റാറുകൾക്കിടയിൽ എന്നെപ്പോലുള്ള കൊച്ചുപ്രേമന്മാരെ സഹിക്കാനുള്ള ക്ഷമ കാണിക്കുക. ഏന്നെ തല്ലിയാമതി ഞാൻ നന്നായിക്കോളും.
പിന്നെ സഹോദരാ അനോണി ഞങ്ങളും ഒക്കെ ജീവിച്ചുപോട്ടെ.

കോട്ടയത്തിനെ മൊത്തം പാട്ടമൊന്നും ഞാൻ എടുത്തിട്ടില്ല. പക്ഷെ താങ്കളെപ്പോലെ അത്ര മഹാന്മാരല്ലാത്തവരും കൊച്ചു കുറിപ്പെഴുത്തുകാരും ഒക്കെ അച്ചായന്മാരല്ല എന്നു പറയരുത്. 

വെറുമൊരു അച്ചായനായൊരെന്നെ നീ പാട്ടക്കാരനെന്നു വിളിച്ചില്ലെ 
വെറും പാട്ടക്കാരനെന്ന് വിളിച്ചില്ലെ




പേരറിയാത്തൊരു അനോണിയേ
നിന്റെ നേരറിയുന്നു ഞാൻ പാടുന്നു.


ഇനി ഇത് കേകോയെ പറഞ്ഞതിനോ മറ്റോ ആണെങ്കിൽ ഈ പറഞ്ഞതെല്ലാം  മുൻ‌കാലപ്രാബല്യത്തോടെ തിരിച്ചെടുത്തിരിക്കുന്നു.

ഫാന്റം കോമിക്കിലൊക്കെ എഴുതിയിരുന്ന പോലെ താമസിച്ച് വന്നവർക്ക്:  കഴിഞ്ഞ പോസ്റ്റും കമന്റും വായിക്കുക

Wednesday, November 11, 2009

പൂഞ്ഞാർ പാല വഴി കോട്ടയം


പൂഞ്ഞാർ രാജൻ നി.വ.ദി.ശ്രി. പിസി ജോർജ്ജ് സെക്കുലർ തിരുനാൾ അങ്ങനെ പാലാ രാജാധി രാജൻ നി.വ.ദി.മ. മ.ശ്രി. കെ എം മാണി എം തിരുനാളിന്റെ രാജ്യത്തിൽ ലയിക്കാൻ തീരുമാനിച്ചു. പൂഞ്ഞാർ കിങിന്റെ ഈ സ്നേഹം ക്ണ്ടാലാറിയാം അടുത്ത തിരഞ്ഞെടുപ്പിന് ഒരു മന്ത്രി സ്ഥാനം ഒപ്പിക്കാൻ ആണെന്ന്. കണ്ടാലറിയാത്ത മാണിത്തമ്പുരാന് കൊണ്ടാലെങ്കിലും അറിയുമായിരിക്കും എന്നാണ് കുബുദ്ധികൾ പറയുന്നത്. പക്ഷെ പാമ്പിനാണ് പാലുകൊടുക്കുന്നത് എന്ന് മാണിത്തമ്പുരാനും പുഴയുടെ ആഴം അറിയാതെയാണ് താൻ ഇറങ്ങുന്നതെന്ന് പിസിത്തമ്പുരാനും ഓർക്കുന്നത് നന്നായിരിക്കും.(അടിച്ചുമാറ്റിയത് കടപ്പാട് : വാരാന്ത്യം)

ഇനി മറ്റ് കേകോകളും കൂടി ഒന്ന് ഒന്നിച്ചിട്ട് വേണം കേരളത്തിലെ ഏക ഒറ്റക്കക്ഷിയായി വളർന്ന്, മാണി രാജവംശത്തിലെ ഇളമുറത്തമ്പുരാന് ഒരു കേന്ദ്രമന്ത്രി ആവാൻ. മാണിത്തമ്പ്രാന്റെ ഒരു പുദ്ദി.  അച്ചായന്മാരെല്ലാം ചേർന്നാലും മന്നത്തപ്പനേക്കാൾ വലിയ നായരായ ബാലകൃഷ്ണൻ തമ്പുരാനും മകനും കൂടില്ല.

പക്ഷെ അച്ചായന് പിന്നേം സംശയം. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഈ പാർട്ടി ഇങ്ങനെ യോജിച്ചാൽ എന്തു സംഭവിക്കും? മാണിത്തമ്പുരാൻ തിരുവായ് മൊഴിയണം എന്ന് അപേക്ഷിക്കുന്നു.

സ്വന്തം പ്രജ
ശ്രീ ശ്രീ അച്ചായൻ

Saturday, October 24, 2009

ഒരു താജ് മഹലിന്റെ കഥ - എന്റെ കവിത

 ഒരു താജ് മഹലിന്റെ കഥ

ഒടുവിൽ ഞാനൊരു താജ്മഹൽ കെട്ടി

മാനം മുട്ടെ നിലകളും
മുറ്റത്തുരുളൻ കല്ലുകളും
എല്ലാമുള്ള ആ കൊട്ടാരം
എന്റെ സ്വപ്നമായിരുന്ന ു

പ്രവാസി ജീവിതത്തിൽ
ഒരു തുള്ളീ വെള്ളമിറക്കതെ
കഷ്ടപ്പെട്ട് പണിയിച്ചത്

പക്ഷെ അവിടെ താമസിക്കാൻ
സമയമെനിക്കില്ല തീരെ
മക്കളുടെ പഠിത്തം
കഴിഞ്ഞിട്ടാവാം എന്ന്
തോന്നിയിരുന്നു
പക്ഷെ...
അവരുടെ മക്കളെ
വളർത്തേണ്ടേ?
കൊച്ചു മക്കളെ കെട്ടിക്കേണ്ടെ?

ഒടുവിൽ എനിക്ക്
വീട്ടിൽ വരാനായി!

പ്രാർത്ഥനകളുടെയ ും
വിശുദ്ധ ഗ്രന്ഥവായനകളുടെ യും
ഇടക്ക്, ഇതൊന്നുമറിയാതെ
ചെന്ന് കയറാൻ പറ്റി.

ഷാ ജഹാനും
സ്വന്തം താജ്മഹാലിൽ
കിടന്നത് അങ്ങനെയല്ലേ?

Friday, October 9, 2009

രാജാവിങ്ങെത്തുമോ രാജാവേ?

കേരളവർമ്മ പഴശ്ശി രാജ എന്ന പേര് ചരിത്രാതീത കാലമുതൽ ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് ചിരപ്പരിചിതമാണ്. പുള്ളിയുടെ പാഠപ്പുസ്തകചിത്രം ഇന്നാ



ഈ പുള്ളിക്കാരനെയാണ് നമ്മുടെ മമ്മുക്കച്ചായനും ഗോപാൽജിയും (സാക്ഷാൽ ഗോകുലഗുരു) പിന്നെ മറ്റ് വടക്കൻ വീരഗാഥ ടിമും കൂടി നമുക്കായി എത്തിക്കുന്നത്. അച്ചായന് ഈ പടത്തിനോട് ഒരു പ്രത്യേക സ്നേഹവും ഉണ്ട് കാരണം ഈ പഴശ്ശിയുടെ ഫാമിലി കോട്ടയത്താണ് എന്നാണ് കേട്ടിട്ടുള്ളത്. പാലാ ആകാന സാധ്യത, അല്ലേ ചങ്ങനാശ്ശേരിക്കടുത്താവും.

എന്നാൽ ഇത് എന്ന് എത്തും എന്ന് അച്ചായനെന്നല്ല സാക്ഷാൽ നടേശഗുരുവിനു പോലും അറിയില്ല. പഴശ്ശി വരുന്നേ പഴശ്ശീ വരുന്നേ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. ഇത്രയധികം മാറ്റിവെച്ച പടം അടുത്ത കാലത്തെങ്ങും വേറെ ഇല്ല. ഇപ്പൊ ഇതാ റ്റിക്കറ്റ് വില കൂട്ടും എന്നും കേൾക്കുന്നു.  (റബ്ബറിന് വില ഒന്നിടിഞ്ഞ ഈ കാലയളവിൽ പാവപ്പെട്ട അച്ചായന്മാർ ഈ സിനിമ എങ്ങനെ കാണും എന്ന് കുണ്ഠിതപ്പെടുകയാണ്.)

അതുപോട്ടെ ഈ പടത്തിൽ മനോജ് കെ ജയനാദിവാസി പരഗൺ ഇട്ട് നിൽക്കുന്ന രംഗം നിങ്ങൾ ഇതിനകം കണ്ടില്ലെങ്കിൽ ഇതാ കണ്ടോളൂ. ഞങ്ങൾ അച്ചായന്മാർ അന്നും റബ്ബർ കൃഷി ചെയ്യുന്നുണ്ടായിരുന്നു എന്നും ഞങ്ങൾ സ്വാതന്ത്ര സമര ഭടന്മാർക്ക് റബർചെരിപ്പ് കൊടുക്കുന്നുണ്ടായിരുന്നു എന്നും ഇപ്പൊ മനസിലായില്ലേ?








മറ്റൊന്ന് കൂടി


Friday, October 2, 2009

ചില ഗാന്ധിയൻ ചിന്തകൾ

ഗാന്ധിജയന്തി സാധാരണ കോങ്ക്രസിന്റെ പുഷ്പാർച്ചനയും ഓർമ്മപ്രസംഗങ്ങളും ആയി ചുരുങ്ങാറാണ് പതിവ്. പക്ഷെ ഇത്തവണ രണ്ട് എമണ്ടൻ ബോംബുകളാണ് ഗാന്ധിജയന്തിക്ക് പൊട്ടിയത്.

ഒന്ന് : നമ്മടെ തരൂരച്ചായന്റെ ജോലിബോംബ്
രണ്ട്: മോണ്ട് ബ്ലാങ്കിന്റെ പേനാബോംബ്

തരൂരച്ചായനും പുള്ളിക്കാരന്റെ ട്വിറ്ററും പണ്ടേ ഫേമസ് ആണല്ലോ. സാധാരണ വിഡ്ഡിത്തരമാണ് എഴുതിവിടാറെങ്കിലും ഇത്തവണ അല്പം കാര്യം ഉള്ള കാര്യമാ പുള്ളീ പറയുന്നത്. എന്നതാന്നല്ലേ. ഗാന്ധിജയന്തി ദിനത്തിൽ എല്ലാവരും ജോലി ചെയ്യണം എന്ന്. വളരെ നല്ല കാര്യമാ. തീർച്ചയായും ഗാന്ധിയൻ ആദർശങ്ങളോട് യോജിക്കും. പക്ഷെ തരൂരച്ചായൻ ആദ്യം പുള്ളിക്കാരന്റെയും മറ്റ് പ്രതി-ന്യൂനപക്ഷ പാർട്ടികളിലെ ഖദറുകളോട് വെല്ല പണീം എടുക്കാൻ പറ. ഗാന്ധിജയന്തി പോട്ടേ വർഷത്തിലെ ഏതെങ്കിലും ഒരു ദിവസം എന്തെങ്കിലും ഒരു പണി എടുത്ത് ജീവിക്ക്.

പിന്നെ താജിൽ താമസിക്കുന്ന തരുരച്ചായൻ ഗാന്ധിജയന്തിക്ക് സ്വന്തമായി കാപ്പി ഇട്ട് കുടിച്ച് ഈ ആദർശം പ്രാവർത്തികം ആക്കണം കേട്ടോ!

അടുത്തത് മോണ്ട് ബ്ലാങ്ക് എന്ന് പേനാക്കമ്പനിയുടെ ഒരു ബോംബ് ആണ്. നമ്മടെ സഖാവച്ചായന്മാരുടെ ഭാഷയും ആഗോള കുത്തകയും ബൂർഷ്വയും ആയ ഒരു കമ്പനി ആണിത്. ഇവരാണ് ഗാന്ധിജിയെ സ്മരിക്കാൻ ലക്ഷങ്ങളുടെ പേന ഇറക്കുന്നത്. പാവപ്പെട്ടവനായി ജീവിച്ച് കാണിച്ച ഗാന്ധിജിയെ ലക്ഷങ്ങൾക്ക് വിക്കുന്ന കമ്പനി ആണ് മഹാത്മ എന്ന പേരിന് യോഗ്യർ.

മഹാത്മ മോണ്ട് ബ്ലാങ്ക് കീ ജയ്.